ജിന്ന്

ഗ്രാമത്തിന്റ്റെ പേര് 'മുണ്ടേരി' പണ്ട് വെള്ളക്കാര് 'മൌന്റ്റ് യേറിയ ' എന്ന് വിളിച്ചതില് നിന്നും ലോപിച്ചാണ് ഇന്നത്തെ പേരയിതീര്ന്നത്. നാട്ടിലെ എല്ലാ കാര്യങ്ങള്ക്കും ഒഴിച്ച് കൂടാന് പറ്റാത്ത ആള് നല്ല കാലമൊക്കെ 'ഉലകം ചുറ്റും വാലിഭാനായി' നാട് കറങ്ങുകയായിരുന്നു വയനാട്ടില് വച്ച് ആരോ 'മൂത്താപ്പ' എന്ന ചെല്ല പേരിട്ടു. അങ്ങനെ നാട്ടാര്ക് മൂതാപ്പയായി പേരുകേട്ട കുടുംബത്തിലെ അംഗമാണ് പ്രിയതമ നബീസു . മംഗല്മം കഴിഞ്ഞിട്ടും ഊരുചുറ്റല് തുടര്‍ന്നേ പോന്നു. ഇടക്ക് വാല് നക്ഷ്ത്രതെപ്പോലെ പ്രത്യക്ഷപ്പെടും. അതിന്റെ തെളിവിനായി നബീസൂനു ഒരു കൊച്ചിനെയും സമ്മാനിക്കും.
നാട് ചുറ്റല് കൊണ്ടൊരു ഗുണമുണ്ടായി - അല്ലറ ചില്ലറ മന്ദ്രവാദം, കന്നഡ കൊത്തല്, ചെന്തമിഴ് പേശല് , കുറച്ചു വൈദ്യം എന്നിവ സമ്പാദ്യമായി കിട്ടി.
ഇപ്പോള്, പ്രായമായപ്പോള്, ചെറിയൊരു മക്കാനിയി നടത്തി ജീവിക്കുന്നു

ഈ നാട്ടിലെ എല്ലാ വാര്ത്തകളും എത്തുന്നത് രണ്ടു സ്ഥലങ്ങളിലാണ് പള്ളിപറമ്പിന്റെ മൂലക്കലുള്ള പെണ്ണുങ്ങളുടെ കുളിക്കുല്ലമായ പാറക്കുഴിയും മൂതാപ്പന്റെ മക്കാനിയും. ഈ രണ്ടടി ങ്ങളി ല്നിന്നും വാര്ത്തകള്ക്ക് ആവശ്യത്തിലേറെ മസാല പുരട്ടി നാടൊട്ടുക്ക് പറത്തി വിടും

സുബഹി ബാങ്ക് വിളിക്കുന്ന മുന്പേ അടിപ്പിലെ ചായക്കുള്ള വെള്ളം വെട്ടി തിളക്കും.
അഞ്ചു വൃദ്ധന്മാര് മാത്രമുള്ള സുബഹി നമസ്കാരം കഴിഞ്ഞാല് എല്ലാവരും മക്കാനിയില് എത്തും.- കാറി തുപ്പലും ചുമയും കൂടിയുള്ള ബാന്ഡ് മേളത്തോടെ
അപ്പോഴായിരിക്കും പഞ്ച പാണ്ഡവരെ കാത്തു നില്കുന്നുണ്ടാവും റിട്ടയേര്ഡ് മിലിട്ടറി ഭാസ്കരേട്ടന്.- കീപിംഗ് ദി പങ്ക്ജ്വാളിടി ആസ് ഇന്‍ മിലിട്ടറി.
ഭാസ്കരേട്ടന് എപ്പോഴും പറയുന്നത് ചൈനക്കാരുടെ വെടിയുണ്ട തലയ്ക്കു മുകളിലൂടെ പോയപ്പോള് മുടി കരിഞ്ഞ മണം വന്നതാണ്. അത് പറയുമ്പോള് കഷണ്ടി ത്തല തടവും. ആരോ പറഞ്ഞിരുന്നു അങ്ങേര്ക് ചപ്പാത്തി ച്ചുടലാണ് എന്ന്.
മീന്കാരന് കോയാക്ക അത്യാവശ്യം തന്നെ പൊകി യാണ് ചെറുപ്പത്തില് ഉപ്പ്പാന്റെ 'റാണി' ബെല്‍ട്ടില് നിന്നും പൈസ കട്ടെടുത്ത് പട്ടണത്തില് പോയി 'മദര് ഇന്ത്യ ' കണ്ടതാണ് ജീവിതത്തില് കാണിച്ച ഏറ്റവും വലിയ സാഹസികത.
നടി നര്ഗീസിന്റെ അഭിനയം പുക്ഴ്ത്തുമ്പോള്..
" ദുനിയാ മേ ഹം ആയെ ഹെ തോ ജീനാഹി പടെഗാ.."
എന്ന് ഉറക്കെ മൂളും

ഭൂമിക്ക് കാറ്റടിക്കും പോലെ നടക്കുന്ന അയമു കാക്ക. ജന്മനായുള്ള കാലിന്റെ ചെറുപ്പം കാണിക്കാതിരിക്കാന് മുണ്ട് മടക്കിക്കുത്തില്ല. ആരെന്തു പറഞ്ഞാലും തര്‍കിക്കാന് ഒരു പഴുത് കാണും. ഒരു അഭിപ്രായവും പറയും. --അഭിപ്രായം അളിയന് എന്ന് നാട്ടാര് ഇട്ട ചെല്ല പേരാണ്.
അത്തര് വില്‍കുന്ന കുടുകുടു മോല്ലകാക് 'ലോകമേ തറവാട്'
" മുരിങ്ങാ കായിക് വന്ന
മൂപാരു കാണിച്ചു തന്ന
മൂച്ചി പിരാന്തിലന്നു
പെറ്റു ഞാനന്നൊന്നു " കോട മഞ്ഞു കുതിര്‍ന്ന തണുപ്പില് ഏലക്കയിട്ട സുലൈമാനി ഒരു കവിള് അകത്താക്കിയാല് കോയാക്ക വിരലുകള് മേശന്മേല് താളം കൊട്ടും. പിന്നെ ഹിന്ദി ഗാനം മാപ്പിള കെസ്സിന്റെ രൂപത്തില് പാടി തുടങ്ങും... അതോടെ ഓരോരുത്തരും തങ്ങളുടെ കഥകളുടെ ഭാന്ട കെട്ടുകള് അഴിക്കാന് തുടങ്ങും. .. അവയൊക്കെ ഒന്ന് കൂടി തേച്ചു മിനുക്കാന് .... മക്കാനിയുടെ ചുമരുകള്‍ക്കു പോലും അവയൊക്കെ മനപ്പാഠം ആണെങ്കിലും...
എന്ന മോല്ലാക്കാന്റെ ഹിറ്റ് പാട്ട് അറിയാത്തവര് ഇന്നാട്ടില് വിരളം!!!
കോട മഞ്ഞു കുതിര്‍ന്ന തണുപ്പില് ഏലക്കയിട്ട സുലൈമാനി ഒരു കവിള് അകത്താക്കിയാല് കോയാക്ക വിരലുകള് മേശന്മേല് താളം കൊട്ടും. പിന്നെ ഹിന്ദി ഗാനം മാപ്പിള കെസ്സിന്റെ രൂപത്തില് പാടി തുടങ്ങും... അതോടെ ഓരോരുത്തരും തങ്ങളുടെ കഥകളുടെ ഭാന്ട കെട്ടുകള് അഴിക്കാന് തുടങ്ങും. .. അവയൊക്കെ ഒന്ന് കൂടി തേച്ചു മിനുക്കാന് .... മക്കാനിയുടെ ചുമരുകള്‍ക്കു പോലും അവയൊക്കെ മനപ്പാഠം ആണെങ്കിലും...
ചായ മക്കാനിയുടെ കൂടെ മൂത്താപ്പ ഒരു സേവനം കൂടി നടത്തുന്നുണ്ട്. മാസത്തിലൊരു ദിവസം നാട്ടിലെ രോഗികളെ വയനാടന് കാട്ടിലെ ആദിവാസികളുടെ പച്ച മരുന്ന് സേവിക്കാന് കൊണ്ട് പോവും. പോയവര്‍ക്കൊക്കെ അസുഖം ഭേദപ്പെട്ടിട്ടുണ്ട് !!!
അയമുക്ക എല്ലാവര്ക്കും ഓരോ ബീഡി സമ്മാനിച്ചു.അടുപ്പില് നിന്നും വിറകു കൊള്ളിയെടുത്ത് ബീഡിക് തീ കൊളുത്തി...
ഒന്ന് ആഞ്ഞു വലിച്ചു . ചുണ്ടില് നിന്നും ബീടിയെടുത്തു തീ പിടിച്ചു എന്ന് ഉറപ്പു വരുത്തി
പിന്നെ നാല് ചുമ.... വില്ല് പോലെ വളഞ്ഞ അയമുകാന്റെ ശബ്ദം ഒരു ഫര്ലോന്ഗ് അപ്പുറം കേള്‍കാം. --വല്യ വീട്ടിലെ കാര് സ്റ്റാര്‍ട്ട് ആക്കുന്ന പോലെ പുകയും ഒച്ചയും ഒന്നിച്ചു.
" നീയിന്നലെ സുല്താനേം കൊണ്ട് വൈദ്യരുടെ അടുത്ത പോയിട്ട് എന്തായി? " മൊല്ലാക്ക വിഷയം എടുത്തിട്ടു.
അത് കേള്‍ക്കേണ്ട ഒരു ഖിസ്സന്നെ യാണ്. അവടം എതിയപ്പളല്ലേ ഇതിന്റെ പിന്നില് ഇത്രേം ബല്യ സംഗതി ഇന്ടെന്നറിയനത്.
മൂത്താപ്പ കഥ പറയാന് ആറന്ഭിച്ചു
അകത്തു നിന്നും വാതിലിന്റെ ഞരക്കം.. സൈലെന്റ് മെമ്പര് ആണ്. നബീസുംമാന്റെകണ്ണും കയ്യും അപ്പം ചുടുന്നതിലാനെങ്ങിലും കാത് ഇപ്പുറതാണ്. അപ്പം ചുടുന്നതില് അവര് ഒരു കലാകാരിയാണ്. നിറയെ സുഷിരങ്ങളുള്ള വെള്ളപ്പം മാനം നോക്കിയാല് കാണാം--മൂത്താപ്പാന്റെ പീടികയിലെ ഉള്ളിപ്പാട പോലുള്ള അപ്പം എന്നത് നാട്ടിലെ ഒരു ചൊല്ലാണ്.
മൂത്താപ്പ കഥ തുടരുകയാണ് ....
പത്തു മുപ്പതു കൊല്ലം മുന്‍പ് ഇബടം ഒരു പാറുക്കുട്ടി എന്ന ഒരു പെണ്ണും നൊസ്സുള്ള തള്ളേം ഉണ്ടായിനീം..
സുലൈമാനി ഒരു മുറുക് കൂടി അകത്താക്കി , കഥ പറയാന് ഊര്‍ജം സംഭരിച്ചു
ഓള് ദൂരെ ദിക്കീന്നു വന്നതാ. ഇങ്ങളൊക്കെ കണ്ടിട്ടിണ്ടാവും. ഒന്ന് കണ്ടാ മറക്കൂല...റബാണ്ണ് ..ഇന്റെ ആയുസ്സില് ഇത്രേം മോന്ജ്ജുള്ള ഒരുത്തിനെ കണ്ടിട്ടില്ല.. 'ഹൂറി' ആയീന്നീ ന്നാ ഇക്ക് തംസയം.
അടുക്കളയില് നിന്നും ചുമയും മുരളനക്കവും...ഒരു സ്ത്രീയെ പുകഴ്ത്തുന്നത് മറ്റൊരു സ്ത്രീക്ക് സഹിക്കില്ല.
മൂത്താപ്പ ശബ്ദം താഴ്ത്തി അല്പം കുനിഞ്ഞു നിന്ന് മന്ത്രിക്കുന്ന പോലെ പറയാന് തുടങ്ങി ...ശ്രോധാക്കള് തലകള് നീട്ടിക്കൊടുത്തു.
ഓളെ മൊഞ്ച് കാങ്ങാനായിട്ടാ കോലോത്തെ തമ്പ്രാന് പാടത്തെ പണി കാങ്ങാന് വന്നീന്യേതു...
ഒരു വെള്ളിയാഴ്ച ദിവസം നട്ടുച്ചയ്ക്ക് ഈ പെങ്കുട്ടി പാരക്കുഴീല് ഒറ്റയ്ക്ക് കുളിക്കേനീം...ചെമ്പരത്തി പൂവും എലേം കൂട്ടി അരച്ച താളി കരക്ക് ചിരട്ടെലും..
വെള്ളതുന്ന്യോണ്ട് കച്ച കെട്ടി ഒന്ന് മുങ്ങി. .. താളി എടുക്കാന് കരയത്ത് കയറി.. അപ്പള കണ്ടത്
വല്യ ഒരു എട്ടടി മൂര്‍ഖന് പത്തീം വിടര്‍ത്തി ഓളെ മേആനീക് തന്നെ തുറിച്ചു നോക്കി നിക്കണത്!!!!
മൂത്താപ്പ കഥകളി നടനെ പ്പോലെ കണ്ണുരുട്ടി കാണിച്ചു
" ദാ...ഇങ്ങനെ "
ഒരു പെണ്ണിന്റെ നെലോളി കേട്ടാണ് പാട വരമ്പിലൂടെ പോണ സുല്‍ത്താന് പാറ ക്കുഴീന്റെ അടുത്തക്കു പാഞ്ഞു വന്നത് .
എന്താണാ കാഴ്ച !!!!
നനഞ്ഞൊട്ടിയ പാറുക്കുട്ടി ഉടുവട ഇല്ലാത്ത പരുവത്തില്...
മുമ്പില് ഓളെ പൂ മേനീം നോക്കി പാമ്പും...
മൂത്താപ്പ മുട്ടിന് കയ്യും പടവും പാമ്പിന് രൂപത്തിലാക്കി ...
അതൊന്നു ആടി കാണിച്ചപ്പോള് എല്ലാവരും തല പുറകോട്ട് എടുത്തു. ..ഒരു പാമ്പിനെ കണ്ട പോലെ.
ബീഡിയുടെയും ചായയുടെയും കാര്യങ്ങള് എല്ലാവരും മറന്നിരിക്കുന്നു. പല്ലില്ലാത്ത ഗുഹ പോലുള്ള വായകള് എല്ലാം തുറന്നിരിക്കുകയാണ്. .. തള്ളനെം മോന്തിക്ക് പാത്തും പതുങ്ങീം വരുന്ന ആളീം വെട്ടി നുറിക്കിയോനല്ലേ ...ഒനിക്ക് എന്ത് പേടി?
കജ്ജില് കിട്ടിയ വടി എടുത്ത് ആങ്ങി ഓംഗി അടിച്ചു..
കൊറേ അടിച്ചിട്ടാണ് പാമ്പ് ചത്തത്.. ഓന് ചൂടോടെ അതിന്റെ പത്തി വെട്ടി പോരെന്റെ ചോരിന്മേല് ഒട്ടിച്ചു. ..
അത്രേം തണ്ടും തടീം ഉള്ള ഓന് കൊയങ്ങി പോയീന്നു...
പിന്നെ ഉള്ള അന്തിക്ക് പാമ്പ് പാറുക്കുട്ടിന്റെ ഒരക്കം കെടുത്തി ..നൂലും മന്ത്രോം കൊണ്ടൊന്നും പെണ്ണിന് കൊറവ് ഉണ്ടായില്ല.

പെണ്ണിന് പേടിക്ക് കെടക്കാന് പോയ സുല്‍ത്താന് കുടീല് പൊറുക്കാനും തൊടങ്ങി...
ആരാണ്ട് തെകഞ്ഞില്ല ..പാറുക്കുട്ടിക്കു വസൂരി വന്നു. ചീഞ്ഞു അളിഞ്ഞ ഓളെ വായന്റെ എലയിലാ കിടതീനിയത്....
ഓളെ മോഹിചോലാരും അങ്ങട്ട് തിരിഞ്ഞു നോക്കിയില്ല ... ഇതാ മനുസംമാരെ കാര്യം. ...
എന്തൊക്കെ പറഞ്ഞാലും ഓന് നല്ലോന... .ഓളെ അങ്ങനെ കേടന്നപ്പോലും നോക്കീലോ ..
ചത്തപ്പോള് ഓളെ കുയീന്റെ മോളില് ഒരു പാലമരം
നട്ടു... കാട് മൂടി ക്കെടക്കണ ആ സ്ഥലം പാമ്പുകളുടെ ഒരു കന്നി മാസമാണ്... എല്ലാ പതിനാലാം രാവിനും പാറുക്കുട്ടി പാലപ്പൂ പൊറുക്കാന് വരും...ഇന്നാട്ടിലെ കൊറേ ആള്‍ക്കാര് അവളെ കണ്ടിട്ടും ഉണ്ടല്ലോ ...
ചൊറി മാറാത്തത് പാമ്പിന്റെ ശാപാന്നു ആദിവാസി മൂപ്പന് പറഞ്ഞത്.
വയനാട്ടില് കെടക്കണ വൈദ്യര് എങ്ങനെ ഇത് അറിഞ്ഞൂന്നാ ന്റെ പുതുമ!!!
" അത് ശരിയാ, ശവ പറമ്പിലെ സര്‍പ്പത്തെ കൊല്ലാന് പാടില്ലാത്രേ .. ചെലപ്പോള് ആത്മാക്കള് ആയിരിക്കും
ഇത് അതോല്ലാന്നു ..ജിന്ന ജിന്ന്.
"ജിന്നുകള് പാമ്പിന്റെ ശേലിലാ വര്വാ. അതീറ്റങ്ങളെ കൊല്ലരുത്. സലാം പറഞ്ഞ് ഒഴിഞ്ഞു പോവാന് പറഞ്ഞാല് മതി" കുടുകുടു മോല്ലാക്കന്റെ വിശ്വാസം പുറത്തു വന്നു.
"ജിന്ന്വാക്കും വികാരോം വിജാരോം ഉണ്ടാവണ്ടിരിക്കോ?
ഒഅലെ പൂമേനി കണ്ടിട്ട് മോഹിക്കാത്തൊരു ആരാ ഇല്ലാത്തത് ഇന്നട്ടില് ... പിന്നല്ലേ ജിന്ന് . അടുത്താഴ്ച ഒന്ന് കൂടി പോണം."
മൂത്താപ്പ കഥ പറഞ്ഞ് നിര്‍ത്തി..
ഓരോരുത്തരും അടക്കിപ്പിടിച്ച ശ്വാസം വിടുമ്പോള് ഏറെ നേരം നിശബ്ദമായ അപ്പച്ചട്ടിയില് നിന്നൊരു 'ചീ..' ശബ്ദം.....
NB : മലപ്പുറം ജില്ല,നിലമ്പൂര്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്

No comments:

Post a Comment