രക്തസാക്ഷി

പുതിയ വീടിന്റെ സ്വീകരണ മുറിക്ക് പഴയ ഗ്രാമ്ഫോണ് ഒരു അല്ങ്കാരമാവുമല്ലോ എന്നു കരുതിയാണു തറവാട്ടിലെ ഉപ്പൂപ്പാന്റെ മുറി തുറന്നത്
ഏറെ കാലം അടച്ചിട്ടതിനാല് പൊടിയും മാറാലയും എമ്പാടും ഉണ്ട് 
മുറിയാകെ ഉപ്പൂപ്പാന്റെയും വല്ല്യുമ്മയുടെയും ഗന്ധം നിറഞ്ഞു നില്ക്കുന്നു ... ഓര്മകളും . 
വര്ഷങ്ങളായി സ്വരമുയര്താതെ വിശ്രമിക്കുന്ന ഗ്രാമഫോണ്‍ മൂലയില് പൊടിയും പിടിച്ചു കിടക്കുന്നു 
ഇതില് നിന്നും എത്രയോ ഗാനങ്ങളാണ് ഇന്നലെകളില്‍ പിറന്നു വീണത്!!! 
കോളേജ് അവധിക്കു ബോംബയില് നിന്നും വരുമ്പോള് മുകളിലത്തെ മുറിയിലാണ് കിടക്കാര്
രാത്രി ഏറെ വൈകിയാലും ഉപ്പൂപ്പാന്റെ മുറിയില് നിന്നും സൈഗാളിന്റെ സോജാ രാജകുമാരിയും ജബ് ദില് ഹെ ടൂട്ട് ഗയ .. എന്നിവയൊക്കെ നേര്ത്ത ശബ്ദത്തില് ഇളം കാറ്റില് എന്റെ മുറിക്കുള്ളില് ഒഴുകി എത്താറ്ണ്ടായിരുന്നു..ഞാന് അതൊക്കെ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു 
ഉപ്പൂപ്പ ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു.കലയേയും സാഹിത്യത്തേയും ഇഷ്ടപ്പെടിരുന്ന ആള്കുറെ നാടുകള് കണ്ടിട്ടുണ്ട്.. ഏറെ സംസ്കാരങ്ങളും
വേനല്ക്കാലത്ത് പൂര്ണ്ണ ചന്ദ്രനുള്ള ദിവസം പുഴയുടെ നടുക്കുള്ള പാറയില് ആകാശം നോക്കിക്കിടന്നു പ്രകൃതിയെ അടുത്ത് അനുഭവിച്ചരിഞ്ഞിരുന്നു. .. 
മനസ്സില് തോന്നുന്നത് കുത്തിക്കുറിക്കുന്നത് ഉപ്പൂപ്പാന്റെ ഒരു ശീലമായിരുന്നുപക്ഷെ ആരെയും അത് കാണിക്കില്ലായിരുന്നു 
ഉപ്പൂപ്പാന്റെ മുറിയിലെ ഓരോ സാധനങ്ങളും അടുക്കിപ്പെറുക്കി വയ്കുംബോഴാണ് മരപ്പെട്ടി തുറന്നു കിടക്കുന്നത് ശ്രദ്ധയില് പെട്ടത്
സൂക്ഷിച്ചു അതിലെ ഓരോ സാധനങ്ങളും എടുത്തു നോക്കി 
പണ്ടെന്നോ ഹൃദയം നിലച്ചുപോയ ഗാന്ധിവാച്ച്. ... പിന്നിക്കീറിയ കുറച്ചു വെള്ള തുണികള്... നരച്ചു നിറം പോയ തസ്ബീഹ് മാല. ... ഏറവും അടിയില് ഒരു നോട്പുസ്തകം
ഉപ്പൂപ്പാന്റെ കണക്കു പുസ്തകമായിരിക്കും.... മറിച്ചുനോക്കി
താളുകള് മറിക്കുമ്പോള് വാര്ധക്യം കാരണം പൊടിഞ്ഞു പോകുന്നു. ... 
എന്നാലും അക്ഷരങ്ങള് വ്യക്തമാണ്
ഊതി പൊടികളഞ്ഞു… ജനലിന്നടുത്തുകൊണ്ടുവന്നു വായിക്കാന് ശ്രമിച്ചു... കണക്കു പുസ്തകമല്ല ...ഉപ്പൂപ്പാന്റെ ഡയറി ! 
മറ്റൊരാളുടെ ഡയറി വായിക്കുന്നത് നല്ല ശീലമല്ലഎന്നാലും ഞാന് വായിക്കാന് തുടങ്ങി... 
ഇന്നത്തെ ദിവസം മറക്കാന് പറ്റൂല
നാലുപാടും വെടിയുടെ ഒച്ച കേള്ക്നുണ്ട്
ഉമ്മ ഇക്കാക്കനെ വാസനസോപ്പിട്ട്ട് കുളിപ്പിച്ചു പാത്തുവച്ച കുപ്പായവും തുണീം തകരപ്പെട്ടീന്നു എടുത്തു ഉടുപ്പിച്ചു
പുള്ളിയുള്ള ചീനപ്പാത്രത്തില് ചോറ് വെളമ്പിഇക്കാക്കാക് പിരിശപ്പെട്ട ചേനചാറും കൂട്ടി ഞങ്ങള്ക്ക് രണ്ടാള്ക്കും ഉമ്മ തന്നെ വാരിതന്നു
കൈ കയ്കികയ്ഞ്ഞപ്പോ ഉമ്മാന്റെ തലേലെ തട്ടം മൊകം തൊടക്കാന് തന്നു
എന്നിട്ട് ഇക്കാക്ക് ഉമ്മ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തുഇന്നോടും ഇക്കാക്കാക് മുത്തം കൊടുക്കാന് പറഞ്ഞു 
ഞാനും അങ്ങനെ ചെയ്തു
ഞമ്മളെ നാട് പിടിച്ചെടുക്കാന് ബന്ന വെള്ളക്കരോട് പോയി പടവെട്ട്... വിധിണ്ടങ്ങില് നാളെ മഹ്സഹ്രയില് അന്റെ ഉപ്പാന്റെ ഒപ്പം കാണാം
സലാം പറഞ്ഞു ഇക്കാക്ക വേലിപ്പടിയും കയിഞ്ഞു പോണവരെ ഞാനും ഉമ്മേം ഉമ്മരപ്പടിമ്മല് തന്നെ നോക്കി നിന്നു
കൊറച്ചു കഴിഞ്ഞപ്പോള്‍ ഇക്കാക്കനെ താങ്ങിയെടുത്ത് അഞ്ചാര്‍ ആളുകള്‍ ഉമ്മറത്ത് കൊണ്ടുവന്നു കെടത്തി. ....മേനിയാകെ വെടികൊണ്ട് ....കുപ്പായോം തുണീം ഒക്കെ ചോരയില് മുങ്ങി ..... 
ഉമ്മ നെലോളിച്ചില്ല 
അല്ഹമ്ദുലില്ലഹ് ...ഇന്റെ കുട്ടി ശഹീദായല്ലോ.." മാത്രം പറഞ്ഞു
ഉമ്മ ഇക്കാക്കാന്റെ നെറ്റിയില് മുത്തം വച്ചുഞാനും.. 
ചോരേം വെശര്പ്പും കൂടിയ എന്തോ ഒന്ന് മുത്തം കൊടുത്തപ്പോള് എന്റെ ചുണ്ടില് തട്ടിഅതിനു ഒരു പ്രത്യേക ചൊവ!!! 
മുറ്റത്തുതന്നെ ഖബര് കുത്തിഇക്കാക്കാന്റെ മയ്യത്തടക്കി
അന്ന് ഉമ്മാന്റെ കോന്തലയില് തൂങ്ങി നടക്കണ പ്രായത്തില് ശഹീദിന്റെ അറ്തോം ആയോം അറിഞ്ഞിരുന്നില്ലല്ലോ 
........................... 
.......................... 
.......................... 
ബാക്കി ഭാഗം വായിക്കാന് കഴിഞ്ഞില്ലഉപ്പൂപ്പാന്റെ കണ്ണീര് വീണ് മഷി പടര്ന്നിരിക്കുന്നു....... 
എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്ന പോലെ... ഡയറി ഞാന്‍ നെഞ്ചോടു ചേര്ത്ത് പിടിച്ചു.  
പണ്ട് വല്ല്യുമ്മ പറയുമായിരുന്നു എന്റെ പേര് ശഹീദായ വല്ല്യുപ്പാന്റെ ഇക്കാക്കാന്റെതാനെന്നു...
 
പ്രിയപ്പെട്ട വായനക്കാരെ
1921-ല്‍ രാജ്യത്തിന് വേണ്ടി ജീവന് ബലി നല്കിയ എന്റെ ഉപ്പൂപ്പാന്റെ ഇക്കാക്കാന്റെ പേര് എനിക്ക് കിട്ടിയതില് ഞാന് സന്തോഷിക്കുന്നു.... അഭിമാനിക്കുന്നു.

No comments:

Post a Comment