പിന്നെയും ഒഴുകുന്ന പുഴ

നൂല് പോലെ പെയ്യുന്ന മഴയ്ക്കൊപ്പം വന്ന കാറ്റില് ചായ മക്കാനിയിലെ ചിമ്മിനി വിലക്കിനനുസരിച്ചു വെളിച്ചവും ആടി ക്കളിക്കാന്‍ തുടങ്ങി.അയാള്‍ തിരിയല്പം ഉയര്ത്തി. അവസാനത്തെ കടത്തു വള്ളവും കൂടി കഴിഞ്ഞാല്‍ കടയടക്കാം. കരുത്ത് കരുവാളിച്ച ചായക്കലത്തിന്റെ അടുപ്പിലൂതി കനലുണ്ടാക്കി.
അബൂ അനക്ക്‌ ഒരു വിരുന്നുകാരനുണ്ട്. ..ഞമ്മളെ ഇസ്കൂളികു വന്ന പുത്യ മാസ്ടരാ...ഇമ്മിണി ബടക്കൂന്നാ...ഞാന് നോക്കിയിട്ട് മൂപ്പര്ക്ക് തങ്ങാന് പറ്റിയ സ്ഥലം ഇബാടതന്നാ ..തലയിലെ ചെറിയ ചുമട് ഇറക്കി വെക്കുന്നതിനിടയില്‍ രായീന്റെ സംസാരം .അവന്റെ പിറകില്‍ നിഴലായ് നില്ക്കുന്ന വെളുത്തൊരു യുവാവ്. അബുക്കാന്റെ മനസ്സൊന്നു കാളി.
പെമ്പരന്നോതീം കുട്ട്യോളും ഇന്നെ കാത്തിരിക്കുന്നുണ്ടാവും. ചാറ്റിനുള്ള മീന് ഇന്റെ കജ്ജ്മ്മല. ... മാസ്ടരെ ഇങ്ങള് ഒന്നൂണ്ടും പേടിക്കണ്ട.. സ്വന്തം പോരെന്നു കരുതി ക്കൊളീം.....ന്നാ പിന്നെ നാളെ കാണാം...
വെളുക്കെ ചിരിച്ചു, കാലന് കുട നിവര്‍ത്തി സഞ്ചി തലയിലേക്ക് എടുത്ത് വച്ച് രായിന് കാക്ക ഇരുട്ടില് വെളിച്ചത്തിന്റെ ഒരു രേഖ വരച്ചു മെല്ലെ നടന്നു മറഞ്ഞു.
" ഇമ്മിണി ദൂരത്ത്തൂന്നു വരണതല്ലേ...ആ കാല്സരായി ഒക്കെ മാറ്റി ആദ്യം ഒന്ന് കുളിക്കീം...തല നനക്കണ്ട.. തണുപ്പ് കൂടുതലാനേങ്ങില് ചായക്കലത്തിലെ വെള്ളം കൊണ്ട് ഇളം ചൂടാക്കാം.
യുവാവ് അപ്പോഴും അപരിചിതതിന്റെ വലയില്‍ നിന്നും മോചിതനായിരുന്നില്ല. ആവി പറക്കുന്ന കഞ്ഞി പാത്രത്തിന്റെ അരികില് നിന്നും ചിരട്ടത്തവി കൊണ്ട് ഊതിക്കുടിക്കുമ്പോള് പരസ്പരം തുറന്നു സംസാരിച്ചു...അവര്‍ക്കിടയിലെ അപരിചിതതിന്റെ മഞ്ഞു ഉരുകാന്‍ തുടങ്ങി.
"മാസ്ടരെ, ദൂരെ ദേശത്ത്തീന്നു ആരും ഈ ഓണം കേറ മൂലയില് ബരാറില്ല. ഒരു പാട് കാലത്തിനു ശേഷം കിട്ടണ പണിയല്ലേ ...ഇബടത്തെ മനിസ്യര് നല്ലോരാ.. ഇങ്ങള് ഇബടെ തന്നെ നിന്നോളീം".
ചുരുണ്ട ഓല പായ കുടഞ്ഞു വിരിച്ച് പഞ്ഞി തലയിണയും വിരിപ്പും വിരിക്കുമ്പോള് അയാള് പ്രായത്തതിന്റെ ക്ഷീണം അവഗണിച്ചു...
" തലയിണക്ക് താഴെ തീപ്പെട്ടി വച്ചിക്കുണ്ട് , ഇല്ലെങ്കില് തണുത്തു കത്തൂല. എന്താവശ്യം ഉണ്ടെകിലും വിളിക്കാന് മടിക്കണ്ട."
ബീഡിപ്പുക മൂന്നാല് കവിള അകത്താക്കി കുറ്റി മുറ്റത്തേക്ക് എറിഞ്ഞു. അടുക്കളയില് നഫീസു കാലത്തേക്കുള്ള ദോശയുടെ മാവ് കൂട്ടുന്ന തിരക്കിലാണ്. കോഴി കൂവുന്നത്തിനു മുന്പ് എണീറ്റാല് വിശ്രമം കിട്ടുന്നത് പാവത്തിന് കിടക്കപ്പയേല് മാത്രമാണ്.
വിളക്കു അണച്ച്ചപ്പോള്‍ നഫീസുവിന്റെ തേങ്ങല്.
പെട്ടന്നയാള് തീപ്പെട്ടിയുരച്ചു വിളക്കിനു ജീവന് നല്കി
" നെനക്കെന്താ പറ്റീത് "?
നിക്ക് ഒന്നൂല്ല, ഇങ്ങള് വെളക്കണച്ചു കെടക്കീം...
അവള്ക്കു എന്താണ് പറ്റിയതെന്ന ആകാംക്ഷ അയാളില് വളര്ന്നു. മൂക്ക് ചീറ്റി വിങ്ങിക്കരയുന്ന അവളുടെ ഉള്ളു തീരെ ഇല്ലാത്ത മുടിയിലൂടെ അയാള് വിരലോടിച്ചു. ..
ഇങ്ങള് കണ്ടോ ആ മാസ്ടരെ, നജ്മ്മളെ ബാവാനെ പറിച്ചു വച്ച പോലുണ്ട്. അവനുണ്ടായിരുന്നെങ്ങില് ഇത്രേം തന്നെ ഉണ്ടായിരുന്നീനി'
അവന് തന്നാണോ ന്നാ നിക്ക് സംശയം.
അയാളുടെ ഹൃദയത്തില് ഒരു കൊള്ളിയാന് മിന്നി. തനിക്കും അങ്ങനെ തോന്നതിരുന്നതല്ല. ഒരു നിമിഷം പകച്ചതാണ്.പിന്നെ ആരോടും പറയണ്ടാ എന്ന് കരുതി.
അനക്ക് പിരാന്താ , ഈ ഭൂമീല് ഒരാളെപ്പോലെ ഏഴ് ആള്ക്കാര്
ഉണ്ടെന്നു കേട്ടിട്ടില്ലേ..ആവശ്യ മില്ലാത്തെ ഓരോന്നും ചിന്തിച്ചു തല പുണ്ണാക്കണ്ട....ഒറങ്ങാന്‍ നോക്ക്. .
അയാള്‍ വിളക്ക് അണച്ചു.
അയാള്‍ക്കറിയാം അവള്‍ക്കു ഉറങ്ങാന്‍ കഴിയില്ലെന്ന്. ബാവ ഈ ഭൂമിയിലേക്ക് വന്ന നന്മയുടെ നിറകുടമായിരുന്നു.
അനാഥാലയത്തിലെ സമൂഹ വിവാഹത്തിന് നഫീസുവിന്റെ കൈ പിടിക്കുമ്പോള് അവകാശപ്പെടാന് ഒന്നുമില്ലായിരുന്നു.
ദൂരെ ഈ ഗ്രാമത്തില് വന്നു കുടി ഉറപ്പിച്ചു.
ആദ്യത്തെ മൂന്നു മക്കളും ഭൂമി കണ്ടില്ല...ഏറെ നാളത്തെ പ്രാര്ഥനയുടെ ഫലമാണ് ബാവ.
വീതി കൂടിയ നെറിയും വിടര്ന്ന കണ്ണുകളും ചുവന്നു വെളുത്ത നബീസുവിന്റെ നിറവും അവന്റെ പ്രത്യേകത ആയിരുന്നു. അത്രയ്കും സൌന്നര്യമുള്ള ഒറ്റ കുട്ടിയും ഈ ഗ്രാമത്തില് ഇല്ലായിരുന്നു.
മദ്രസയിലും സ്കൂളിലും അവന് തന്നെ ആയിരുന്നു മുമ്പില്. കടയിലേക്ക് മോരുണ്ടാക്കുമ്പോള് ഉണ്ടാവുന്ന വെണ്ണയും പൊരിക്കുന്ന മീനിന്റെ മുട്ടകളും അവന്റെ പ്രത്യേക അവകാശമായിരുന്നു.
"നെനക്കെന്തിനാ അബൂ മൂന്നും നാലും, ഒറ്റ മകന് പോരെ ?"
ചായക്കടയില് വരുന്നവര് പറയുന്നത് കേള്കുമ്പോള് അവരുടെ അസൂയയും അഭിനന്ണനവും കേട്ട് അറിയാതെ അഹങ്ങരിച്ചിരുന്നു.
അന്ന് മദ്രസാ വാര്ഷികവും കലാപരിപാടികളും ആയിരുന്നു...അവന് മൂന്നാം ക്ലാസ്സില് പഠിക്കുന്ന കാലം ..
കടയിലെക്കുള്ള നെയ്യപ്പം ചുടുന്നത്തിനിടയില് നബീസുവിന്റെ അടുത്ത് കലാപരിപാടികള് അവതരിപ്പിച്ചു കാണിച്ചു കൊടുക്കുന്നു. അവസാനത്തെ മിനുക്ക് പണി യിലാണെന്ന് മനസ്സിലായി.
മറ്റു കുട്ടികള് കുളിക്കാന് പോവുമ്പോള് കൂട്ടത്തില് അവനും പോവാനായി ചിണുങ്ങി നില്പ്പുണ്ടായിരുന്നു. നബീസു സമ്മതിക്കാതായപ്പോള് തന്റെ അടുക്കല് വന്നു.അവന്റെ ഏത് ആവശ്യവും താന് സമ്മതിക്കാതിരുന്നിട്ടില്ല..അന്നും അത് തെറ്റിച്ചില്ല.
തേങ്ങാപ്പാലും മഞ്ഞളും കൂട്ടി അവന്റെ ദേഹത്ത് നബീസു തേച്ചു പിടിക്കുമ്പോള് 'മതിയെന്ന് പറഞ്ഞ് കുതറുന്നുണ്ടായിരുന്നു.
" ശ്രദ്ധിക്കണേ ... ബെക്കം വരണട്ടോ" അവള് അടുക്കല് ഭാഗത്ത് നിന്നും വിളിച്ചു പറയുന്നത് കേട്ടു.
കുറച്ചു നേരം കഴിഞ്ഞ് നനഞ്ഞൊട്ടിയ തോര്ത്ത് മുണ്ടെടുത്ത് ഒരു കുട്ടി ഓടിക്കിതച്ച് വന്നു പറഞ്ഞു.
" ങ്ങളെ ബാവാനെ കാണാനില്ല ..ഞങ്ങളെല്ലാം ഒപ്പം കുളിക്കാന് ഇറങ്ങിയതാ"
ചായപ്പട്ടയും ഗ്ലാസ്സും കയ്യില് നിന്നും വീണു.
മുഴുവനും കേള്ക്കാന് നില്ക്കാതെ പുഴക്കരയിലേക്ക് ഓടി....
പിന്നെയും ചാലിയാറില് ഒരുപാട് വെള്ളം ഒഴുകി. പക്ഷെ ആ വെള്ളത്തിന് ഒന്നും പഞ്ചാര മണലില് തൂ മന്തഹാസമായ്ഉറങ്ങിക്കിടക്കുന്ന ബാവയുടെ മുഖം ഖല്ബില് നിന്നും ഒഴുക്കിക്കളയാന് സാധിച്ചില്ല. പലഹാര ചട്ടിയിലെ എണ്ണയെക്കാളും ഊക്കൊടെയാണ് അവളുടെ ഹൃദയം തിളക്കുന്നതെന്നറിയാം...അടുക്കളയിലെ പാത്രങ്ങലോടൊപ്പം അവളുടെ ദുഖങ്ങള്ക്ക് തേയ്മാനം വന്നിരുന്നതെങ്ങില് എത്ര നന്നായേനെ!!!
അയാള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. അവളറിയാതെ കണ്ണീരൊപ്പി.. പിന്നെ പുതപ്പ്‌ തലയിലേക്ക് വലിച്ചിട്ട് ഭാര്യയുടെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങിക്കിടന്നു

മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്.

3 comments:

  1. പ്രമേയത്തില്‍ വ്യത്യസ്തതയില്ല എങ്കില്‍ പോലും കഥ പറച്ചില്‍ നിലവാരമുള്ളത് തന്നെ.

    ReplyDelete