സര്‍ക്കാര്‍ ഉദ്യോഗം

യാത്ര പുറപ്പെടാറായ ബസ്സിന്റെ സൈഡ് സീറ്റില്‍ നിന്നും പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അയാള്‍ . കാറ്റിനൊപ്പം നൃത്തം വച്ച് മെല്ലെ തുടങ്ങി തിമര്‍ത്തു പെയ്യുന്ന മഴത്തുള്ളികള് റോഡില്‍ വീണു ചിതറിഅപ്പ്രത്യശ്ശമാഅവുന്നു.
ഇറയത്ത് മഴയെ നോക്കിയിരിക്കുന്ന ചെറുപ്പം അയവിറക്കുന്നത് തന്നെ സുഖകരമായ ഒരനുഭൂതിയാണ്.
മഴ അയാളുടെ ബലഹീനതയാണ്. അതുകൊണ്ട് തന്നെയാണ് മോഹങ്ങളുടെയും ചുടു നിശ്വാസങ്ങളുടെയും ചുട്ടു പൊള്ളുന്ന നാട്ടില് നിന്നും മഴക്കാലം അവധിക്കായി തെരഞ്ഞെടുത്തത്.
" അല്ല നീയായിരുന്നോ, കുടുംബ സമേതം വന്നൂന്നറിഞ്ഞു."
പുറത്തേക്ക് നോക്കിയിരുന്ന അയാള് മുഖത്ത് പുഞ്ചിരി വരുത്തി ഒതുങ്ങിയിരുന്നു.
നീറുന്ന ഓര്മ മനസ്സിനെ വേട്ടയാടാന് തുടങ്ങി ....
അയല്‍വാസിയായ പാര്‍വതിയുമായുള്ള പ്രേമത്തിന്റെ മുന്തിരി വള്ളി കിളിര്ക്കുന്നത് ബിരുദ പഠന കാലത്താണ്. രണ്ടു വീട്ടിലും ആര്‍ക്കും എതിര്പ്പില്ലായിരുന്ന ബന്ധം.
ചേച്ചിമാര് മറ്റുള്ളവര്ക്ക് പാറുവിനെ പരിചയപ്പെടുത്തുന്നത് 'ഹരിയുടെ പെണ്ണ്' എന്നായിരുന്നു.
അത് കേള്ക്കാനും ഒരു സുഖമായിരുന്നു.
തലവരയെ വിധി എന്നും പറയും.
പരീക്ഷ കഴിഞ്ഞ ഉടനെ പുറം ലോകത്തേക്ക് പറന്നു.
പണമുണ്ടാക്കി നാട്ടില് സ്ഥിര താമസം. .. അതായിരുന്നു സ്വപ്നം
" അധികം വൈകാതെ നാട്ടില് എത്തും... സ്വന്തമാക്കും ' എന്നൊക്കെ സമാധാനിപ്പിച്ചു അവള്ക്കെഴുതി.
മറുപടി ഏറെ നാളുകള്ക്കു ശേഷവും വന്നില്ല.
നാട്ടില് നിന്നും വന്ന കത്തിലാണ് അറിഞ്ഞത്
അവള്ക്ക് ഈ ബന്ധം ഇഷ്ടമല്ല ..ഒരു സര്ക്കാര് ഉദ്യോഗസ്ഥനെ യാണ് വേണ്ടത്... ഗള്ഫുകാരന് ജീവിതവും സമ്പാദ്യവും ഉണ്ടാവില്ല...
ഇനി അവള്ക്ക് കത്തെഴുതരുതെന്ന താക്കീതോ അപേക്ഷയോ !
അതറിഞ്ഞപ്പോള് ഉണ്ടായ വികാരത്തിന് ഇന്നും പേര് കണ്ടെത്തിയിട്ടില്ല.
മോഹങ്ങള് തല്ലിക്കെടുത്തിയ വിസയെ ശപിച്ചു ...
ഗവര്മെന്റ് ഉദ്യോഗസ്ഥനെക്കാളും നന്നായി ചുറ്റുപാടുണ്ടാക്കി ജീവിച്ച് കാണിച്ചു കൊടുക്കുക എന്ന ശപഥം എടുത്തു.
തന്നെക്കാള് വിഷമമായിരുന്നു വീടുകാര്ക്ക്. ഒന്നായി കഴിഞ്ഞ കുടുംബങ്ങള് മനസ്സിന് മതില്കെട്ടി ..
" സുഖമാണോ നിനക്കും കുടുംബത്തിനും ?
ചോദ്യം കേട്ടാണ് യഥാര്ത്ഥ ലോകത്തേക്ക് എത്തിയത് .
നിന്റെ കാര്യങ്ങളൊക്കെ ഞാന് അന്വേഷിക്കാറുണ്ട്....അല്ലങ്ങിലും എല്ലാം എന്റെ തെറ്റാണ്..അവളും അമ്മയും കരഞ്ഞു കാല് പിടിച്ചതാണ്...അത് ഒരു വാശി ആയിരുന്നു.മരുമകന് ഒരു സര്ക്കാര് ഉദ്യോഗസ്തനാവണം എന്നത്. ഭാവി അവര്ക്ക് ഒരു പ്രശ്നമാവില്ല എന്നായിരുന്നു എന്റെ കണക്കു കൂട്ടല് .
വിവാഹം കഷിഞ്ഞപ്പോഴാണ് അറിയുന്നത് കണക്കു മാഷായ എന്റെ കണക്കുകളെല്ലാം പിഴച്ചു എന്ന്.
അവന്റെ സ്വഭാവം വളര മോശമായിരുന്നു.
നന്നാവും എന്ന് കരുതി... ഉപദേശിച്ചു ... പ്രാര്ഥിച്ചു
സ്ത്രീധനത്തുകയും എനിക്ക് പിരിഞ്ഞു പോന്നപ്പോള്‍ കിട്ടിയ പണവും കൂട്ടി ഒരു സ്വകാര്യ സ്കൂളിനു കൊടുത്തു.ആദ്യ ശമ്പളം വാങ്ങുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ കുറവായതിനാല്‍ ഡിവിഷന്‍ കട്ട് ചെയ്തു. പാറുവിനു ജോലിയും പോയി. പണവും നഷ്ടപ്പെട്ടു.
ജോലിയില്ലാതെ പെണ്‍കുട്ടികളെ മാത്രം പെറാന്‍ അറിയൂ എന്നാണവന്‍ അധിശ്ശേപിക്കുന്നത്.
അവളെ ഇപ്പോള്‍ ശാരീരികമായും പീഡിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. അടി കൊണ്ട് കരുവാളിച്ച മുഖം എനിക്ക് കാണാന്‍ കഴിഞ്ഞില്ല. വീട്ടിലേയ്ക്ക് തിരിച്ചു പോരാന്‍ പറഞ്ഞെങ്കിലും സമ്മതിക്കുന്നില്ല.. രണ്ടു പെണ്‍കുട്ടികളെയുംകൊണ്ട് പണയ പ്പെടുത്തിയ വീട്ടില്‍ വന്നു നില്‍ക്കാന്‍ ധൈര്യമില്ല അവള്‍ക്ക്.
എല്ലാം ശരിയാവും എന്ന് കരുതിയാണ് ആകെയുള്ള വീട് പണയം വച്ച് ഗള്‍ഫില്‍ വിട്ടത്. ഒരു കൊല്ലമായെങ്കിലും ഇതേവരെ സ്ഥിരമായി ഒരു ജോലിയും ശരിയായിട്ടില്ല.. ഇപ്പോള്‍ ഇന്റെ മോള്‍ ചിരിക്കാനും മറന്നിരിക്കുന്നു...
ഞാന്‍ രണ്ടു അറ്റാക്ക് കഴിഞ്ഞു നില്‍ക്യാണ്. ..എപ്പോഴാ പോവ്വാ ന്നറിയില്ല..ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു... എല്ലാം ഒന്ന് ഏറ്റു പറയാന്‍ ...ഈ വൃദ്ധനെ ശപിക്കരുതേ ...
കണ്ണീര്‍ തുള്ളികള്‍ വീണു കൈത്തണ്ട നനയുമ്പോള്‍
ദൂരെ .... പാറുക്കുട്ടിയുടെ കരുവാളിച്ച മുഖത്ത് നിന്നും പെയ്തിറങ്ങുന്ന കണ്ണീര്‍ മഴ അയാള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല......................



മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്

No comments:

Post a Comment