പിന്നെയും ഒഴുകുന്ന പുഴ

നൂല് പോലെ പെയ്യുന്ന മഴയ്ക്കൊപ്പം വന്ന കാറ്റില് ചായ മക്കാനിയിലെ ചിമ്മിനി വിലക്കിനനുസരിച്ചു വെളിച്ചവും ആടി ക്കളിക്കാന്‍ തുടങ്ങി.അയാള്‍ തിരിയല്പം ഉയര്ത്തി. അവസാനത്തെ കടത്തു വള്ളവും കൂടി കഴിഞ്ഞാല്‍ കടയടക്കാം. കരുത്ത് കരുവാളിച്ച ചായക്കലത്തിന്റെ അടുപ്പിലൂതി കനലുണ്ടാക്കി.
അബൂ അനക്ക്‌ ഒരു വിരുന്നുകാരനുണ്ട്. ..ഞമ്മളെ ഇസ്കൂളികു വന്ന പുത്യ മാസ്ടരാ...ഇമ്മിണി ബടക്കൂന്നാ...ഞാന് നോക്കിയിട്ട് മൂപ്പര്ക്ക് തങ്ങാന് പറ്റിയ സ്ഥലം ഇബാടതന്നാ ..തലയിലെ ചെറിയ ചുമട് ഇറക്കി വെക്കുന്നതിനിടയില്‍ രായീന്റെ സംസാരം .അവന്റെ പിറകില്‍ നിഴലായ് നില്ക്കുന്ന വെളുത്തൊരു യുവാവ്. അബുക്കാന്റെ മനസ്സൊന്നു കാളി.
പെമ്പരന്നോതീം കുട്ട്യോളും ഇന്നെ കാത്തിരിക്കുന്നുണ്ടാവും. ചാറ്റിനുള്ള മീന് ഇന്റെ കജ്ജ്മ്മല. ... മാസ്ടരെ ഇങ്ങള് ഒന്നൂണ്ടും പേടിക്കണ്ട.. സ്വന്തം പോരെന്നു കരുതി ക്കൊളീം.....ന്നാ പിന്നെ നാളെ കാണാം...
വെളുക്കെ ചിരിച്ചു, കാലന് കുട നിവര്‍ത്തി സഞ്ചി തലയിലേക്ക് എടുത്ത് വച്ച് രായിന് കാക്ക ഇരുട്ടില് വെളിച്ചത്തിന്റെ ഒരു രേഖ വരച്ചു മെല്ലെ നടന്നു മറഞ്ഞു.
" ഇമ്മിണി ദൂരത്ത്തൂന്നു വരണതല്ലേ...ആ കാല്സരായി ഒക്കെ മാറ്റി ആദ്യം ഒന്ന് കുളിക്കീം...തല നനക്കണ്ട.. തണുപ്പ് കൂടുതലാനേങ്ങില് ചായക്കലത്തിലെ വെള്ളം കൊണ്ട് ഇളം ചൂടാക്കാം.
യുവാവ് അപ്പോഴും അപരിചിതതിന്റെ വലയില്‍ നിന്നും മോചിതനായിരുന്നില്ല. ആവി പറക്കുന്ന കഞ്ഞി പാത്രത്തിന്റെ അരികില് നിന്നും ചിരട്ടത്തവി കൊണ്ട് ഊതിക്കുടിക്കുമ്പോള് പരസ്പരം തുറന്നു സംസാരിച്ചു...അവര്‍ക്കിടയിലെ അപരിചിതതിന്റെ മഞ്ഞു ഉരുകാന്‍ തുടങ്ങി.
"മാസ്ടരെ, ദൂരെ ദേശത്ത്തീന്നു ആരും ഈ ഓണം കേറ മൂലയില് ബരാറില്ല. ഒരു പാട് കാലത്തിനു ശേഷം കിട്ടണ പണിയല്ലേ ...ഇബടത്തെ മനിസ്യര് നല്ലോരാ.. ഇങ്ങള് ഇബടെ തന്നെ നിന്നോളീം".
ചുരുണ്ട ഓല പായ കുടഞ്ഞു വിരിച്ച് പഞ്ഞി തലയിണയും വിരിപ്പും വിരിക്കുമ്പോള് അയാള് പ്രായത്തതിന്റെ ക്ഷീണം അവഗണിച്ചു...
" തലയിണക്ക് താഴെ തീപ്പെട്ടി വച്ചിക്കുണ്ട് , ഇല്ലെങ്കില് തണുത്തു കത്തൂല. എന്താവശ്യം ഉണ്ടെകിലും വിളിക്കാന് മടിക്കണ്ട."
ബീഡിപ്പുക മൂന്നാല് കവിള അകത്താക്കി കുറ്റി മുറ്റത്തേക്ക് എറിഞ്ഞു. അടുക്കളയില് നഫീസു കാലത്തേക്കുള്ള ദോശയുടെ മാവ് കൂട്ടുന്ന തിരക്കിലാണ്. കോഴി കൂവുന്നത്തിനു മുന്പ് എണീറ്റാല് വിശ്രമം കിട്ടുന്നത് പാവത്തിന് കിടക്കപ്പയേല് മാത്രമാണ്.
വിളക്കു അണച്ച്ചപ്പോള്‍ നഫീസുവിന്റെ തേങ്ങല്.
പെട്ടന്നയാള് തീപ്പെട്ടിയുരച്ചു വിളക്കിനു ജീവന് നല്കി
" നെനക്കെന്താ പറ്റീത് "?
നിക്ക് ഒന്നൂല്ല, ഇങ്ങള് വെളക്കണച്ചു കെടക്കീം...
അവള്ക്കു എന്താണ് പറ്റിയതെന്ന ആകാംക്ഷ അയാളില് വളര്ന്നു. മൂക്ക് ചീറ്റി വിങ്ങിക്കരയുന്ന അവളുടെ ഉള്ളു തീരെ ഇല്ലാത്ത മുടിയിലൂടെ അയാള് വിരലോടിച്ചു. ..
ഇങ്ങള് കണ്ടോ ആ മാസ്ടരെ, നജ്മ്മളെ ബാവാനെ പറിച്ചു വച്ച പോലുണ്ട്. അവനുണ്ടായിരുന്നെങ്ങില് ഇത്രേം തന്നെ ഉണ്ടായിരുന്നീനി'
അവന് തന്നാണോ ന്നാ നിക്ക് സംശയം.
അയാളുടെ ഹൃദയത്തില് ഒരു കൊള്ളിയാന് മിന്നി. തനിക്കും അങ്ങനെ തോന്നതിരുന്നതല്ല. ഒരു നിമിഷം പകച്ചതാണ്.പിന്നെ ആരോടും പറയണ്ടാ എന്ന് കരുതി.
അനക്ക് പിരാന്താ , ഈ ഭൂമീല് ഒരാളെപ്പോലെ ഏഴ് ആള്ക്കാര്
ഉണ്ടെന്നു കേട്ടിട്ടില്ലേ..ആവശ്യ മില്ലാത്തെ ഓരോന്നും ചിന്തിച്ചു തല പുണ്ണാക്കണ്ട....ഒറങ്ങാന്‍ നോക്ക്. .
അയാള്‍ വിളക്ക് അണച്ചു.
അയാള്‍ക്കറിയാം അവള്‍ക്കു ഉറങ്ങാന്‍ കഴിയില്ലെന്ന്. ബാവ ഈ ഭൂമിയിലേക്ക് വന്ന നന്മയുടെ നിറകുടമായിരുന്നു.
അനാഥാലയത്തിലെ സമൂഹ വിവാഹത്തിന് നഫീസുവിന്റെ കൈ പിടിക്കുമ്പോള് അവകാശപ്പെടാന് ഒന്നുമില്ലായിരുന്നു.
ദൂരെ ഈ ഗ്രാമത്തില് വന്നു കുടി ഉറപ്പിച്ചു.
ആദ്യത്തെ മൂന്നു മക്കളും ഭൂമി കണ്ടില്ല...ഏറെ നാളത്തെ പ്രാര്ഥനയുടെ ഫലമാണ് ബാവ.
വീതി കൂടിയ നെറിയും വിടര്ന്ന കണ്ണുകളും ചുവന്നു വെളുത്ത നബീസുവിന്റെ നിറവും അവന്റെ പ്രത്യേകത ആയിരുന്നു. അത്രയ്കും സൌന്നര്യമുള്ള ഒറ്റ കുട്ടിയും ഈ ഗ്രാമത്തില് ഇല്ലായിരുന്നു.
മദ്രസയിലും സ്കൂളിലും അവന് തന്നെ ആയിരുന്നു മുമ്പില്. കടയിലേക്ക് മോരുണ്ടാക്കുമ്പോള് ഉണ്ടാവുന്ന വെണ്ണയും പൊരിക്കുന്ന മീനിന്റെ മുട്ടകളും അവന്റെ പ്രത്യേക അവകാശമായിരുന്നു.
"നെനക്കെന്തിനാ അബൂ മൂന്നും നാലും, ഒറ്റ മകന് പോരെ ?"
ചായക്കടയില് വരുന്നവര് പറയുന്നത് കേള്കുമ്പോള് അവരുടെ അസൂയയും അഭിനന്ണനവും കേട്ട് അറിയാതെ അഹങ്ങരിച്ചിരുന്നു.
അന്ന് മദ്രസാ വാര്ഷികവും കലാപരിപാടികളും ആയിരുന്നു...അവന് മൂന്നാം ക്ലാസ്സില് പഠിക്കുന്ന കാലം ..
കടയിലെക്കുള്ള നെയ്യപ്പം ചുടുന്നത്തിനിടയില് നബീസുവിന്റെ അടുത്ത് കലാപരിപാടികള് അവതരിപ്പിച്ചു കാണിച്ചു കൊടുക്കുന്നു. അവസാനത്തെ മിനുക്ക് പണി യിലാണെന്ന് മനസ്സിലായി.
മറ്റു കുട്ടികള് കുളിക്കാന് പോവുമ്പോള് കൂട്ടത്തില് അവനും പോവാനായി ചിണുങ്ങി നില്പ്പുണ്ടായിരുന്നു. നബീസു സമ്മതിക്കാതായപ്പോള് തന്റെ അടുക്കല് വന്നു.അവന്റെ ഏത് ആവശ്യവും താന് സമ്മതിക്കാതിരുന്നിട്ടില്ല..അന്നും അത് തെറ്റിച്ചില്ല.
തേങ്ങാപ്പാലും മഞ്ഞളും കൂട്ടി അവന്റെ ദേഹത്ത് നബീസു തേച്ചു പിടിക്കുമ്പോള് 'മതിയെന്ന് പറഞ്ഞ് കുതറുന്നുണ്ടായിരുന്നു.
" ശ്രദ്ധിക്കണേ ... ബെക്കം വരണട്ടോ" അവള് അടുക്കല് ഭാഗത്ത് നിന്നും വിളിച്ചു പറയുന്നത് കേട്ടു.
കുറച്ചു നേരം കഴിഞ്ഞ് നനഞ്ഞൊട്ടിയ തോര്ത്ത് മുണ്ടെടുത്ത് ഒരു കുട്ടി ഓടിക്കിതച്ച് വന്നു പറഞ്ഞു.
" ങ്ങളെ ബാവാനെ കാണാനില്ല ..ഞങ്ങളെല്ലാം ഒപ്പം കുളിക്കാന് ഇറങ്ങിയതാ"
ചായപ്പട്ടയും ഗ്ലാസ്സും കയ്യില് നിന്നും വീണു.
മുഴുവനും കേള്ക്കാന് നില്ക്കാതെ പുഴക്കരയിലേക്ക് ഓടി....
പിന്നെയും ചാലിയാറില് ഒരുപാട് വെള്ളം ഒഴുകി. പക്ഷെ ആ വെള്ളത്തിന് ഒന്നും പഞ്ചാര മണലില് തൂ മന്തഹാസമായ്ഉറങ്ങിക്കിടക്കുന്ന ബാവയുടെ മുഖം ഖല്ബില് നിന്നും ഒഴുക്കിക്കളയാന് സാധിച്ചില്ല. പലഹാര ചട്ടിയിലെ എണ്ണയെക്കാളും ഊക്കൊടെയാണ് അവളുടെ ഹൃദയം തിളക്കുന്നതെന്നറിയാം...അടുക്കളയിലെ പാത്രങ്ങലോടൊപ്പം അവളുടെ ദുഖങ്ങള്ക്ക് തേയ്മാനം വന്നിരുന്നതെങ്ങില് എത്ര നന്നായേനെ!!!
അയാള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. അവളറിയാതെ കണ്ണീരൊപ്പി.. പിന്നെ പുതപ്പ്‌ തലയിലേക്ക് വലിച്ചിട്ട് ഭാര്യയുടെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങിക്കിടന്നു

മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗം

യാത്ര പുറപ്പെടാറായ ബസ്സിന്റെ സൈഡ് സീറ്റില്‍ നിന്നും പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അയാള്‍ . കാറ്റിനൊപ്പം നൃത്തം വച്ച് മെല്ലെ തുടങ്ങി തിമര്‍ത്തു പെയ്യുന്ന മഴത്തുള്ളികള് റോഡില്‍ വീണു ചിതറിഅപ്പ്രത്യശ്ശമാഅവുന്നു.
ഇറയത്ത് മഴയെ നോക്കിയിരിക്കുന്ന ചെറുപ്പം അയവിറക്കുന്നത് തന്നെ സുഖകരമായ ഒരനുഭൂതിയാണ്.
മഴ അയാളുടെ ബലഹീനതയാണ്. അതുകൊണ്ട് തന്നെയാണ് മോഹങ്ങളുടെയും ചുടു നിശ്വാസങ്ങളുടെയും ചുട്ടു പൊള്ളുന്ന നാട്ടില് നിന്നും മഴക്കാലം അവധിക്കായി തെരഞ്ഞെടുത്തത്.
" അല്ല നീയായിരുന്നോ, കുടുംബ സമേതം വന്നൂന്നറിഞ്ഞു."
പുറത്തേക്ക് നോക്കിയിരുന്ന അയാള് മുഖത്ത് പുഞ്ചിരി വരുത്തി ഒതുങ്ങിയിരുന്നു.
നീറുന്ന ഓര്മ മനസ്സിനെ വേട്ടയാടാന് തുടങ്ങി ....
അയല്‍വാസിയായ പാര്‍വതിയുമായുള്ള പ്രേമത്തിന്റെ മുന്തിരി വള്ളി കിളിര്ക്കുന്നത് ബിരുദ പഠന കാലത്താണ്. രണ്ടു വീട്ടിലും ആര്‍ക്കും എതിര്പ്പില്ലായിരുന്ന ബന്ധം.
ചേച്ചിമാര് മറ്റുള്ളവര്ക്ക് പാറുവിനെ പരിചയപ്പെടുത്തുന്നത് 'ഹരിയുടെ പെണ്ണ്' എന്നായിരുന്നു.
അത് കേള്ക്കാനും ഒരു സുഖമായിരുന്നു.
തലവരയെ വിധി എന്നും പറയും.
പരീക്ഷ കഴിഞ്ഞ ഉടനെ പുറം ലോകത്തേക്ക് പറന്നു.
പണമുണ്ടാക്കി നാട്ടില് സ്ഥിര താമസം. .. അതായിരുന്നു സ്വപ്നം
" അധികം വൈകാതെ നാട്ടില് എത്തും... സ്വന്തമാക്കും ' എന്നൊക്കെ സമാധാനിപ്പിച്ചു അവള്ക്കെഴുതി.
മറുപടി ഏറെ നാളുകള്ക്കു ശേഷവും വന്നില്ല.
നാട്ടില് നിന്നും വന്ന കത്തിലാണ് അറിഞ്ഞത്
അവള്ക്ക് ഈ ബന്ധം ഇഷ്ടമല്ല ..ഒരു സര്ക്കാര് ഉദ്യോഗസ്ഥനെ യാണ് വേണ്ടത്... ഗള്ഫുകാരന് ജീവിതവും സമ്പാദ്യവും ഉണ്ടാവില്ല...
ഇനി അവള്ക്ക് കത്തെഴുതരുതെന്ന താക്കീതോ അപേക്ഷയോ !
അതറിഞ്ഞപ്പോള് ഉണ്ടായ വികാരത്തിന് ഇന്നും പേര് കണ്ടെത്തിയിട്ടില്ല.
മോഹങ്ങള് തല്ലിക്കെടുത്തിയ വിസയെ ശപിച്ചു ...
ഗവര്മെന്റ് ഉദ്യോഗസ്ഥനെക്കാളും നന്നായി ചുറ്റുപാടുണ്ടാക്കി ജീവിച്ച് കാണിച്ചു കൊടുക്കുക എന്ന ശപഥം എടുത്തു.
തന്നെക്കാള് വിഷമമായിരുന്നു വീടുകാര്ക്ക്. ഒന്നായി കഴിഞ്ഞ കുടുംബങ്ങള് മനസ്സിന് മതില്കെട്ടി ..
" സുഖമാണോ നിനക്കും കുടുംബത്തിനും ?
ചോദ്യം കേട്ടാണ് യഥാര്ത്ഥ ലോകത്തേക്ക് എത്തിയത് .
നിന്റെ കാര്യങ്ങളൊക്കെ ഞാന് അന്വേഷിക്കാറുണ്ട്....അല്ലങ്ങിലും എല്ലാം എന്റെ തെറ്റാണ്..അവളും അമ്മയും കരഞ്ഞു കാല് പിടിച്ചതാണ്...അത് ഒരു വാശി ആയിരുന്നു.മരുമകന് ഒരു സര്ക്കാര് ഉദ്യോഗസ്തനാവണം എന്നത്. ഭാവി അവര്ക്ക് ഒരു പ്രശ്നമാവില്ല എന്നായിരുന്നു എന്റെ കണക്കു കൂട്ടല് .
വിവാഹം കഷിഞ്ഞപ്പോഴാണ് അറിയുന്നത് കണക്കു മാഷായ എന്റെ കണക്കുകളെല്ലാം പിഴച്ചു എന്ന്.
അവന്റെ സ്വഭാവം വളര മോശമായിരുന്നു.
നന്നാവും എന്ന് കരുതി... ഉപദേശിച്ചു ... പ്രാര്ഥിച്ചു
സ്ത്രീധനത്തുകയും എനിക്ക് പിരിഞ്ഞു പോന്നപ്പോള്‍ കിട്ടിയ പണവും കൂട്ടി ഒരു സ്വകാര്യ സ്കൂളിനു കൊടുത്തു.ആദ്യ ശമ്പളം വാങ്ങുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ കുറവായതിനാല്‍ ഡിവിഷന്‍ കട്ട് ചെയ്തു. പാറുവിനു ജോലിയും പോയി. പണവും നഷ്ടപ്പെട്ടു.
ജോലിയില്ലാതെ പെണ്‍കുട്ടികളെ മാത്രം പെറാന്‍ അറിയൂ എന്നാണവന്‍ അധിശ്ശേപിക്കുന്നത്.
അവളെ ഇപ്പോള്‍ ശാരീരികമായും പീഡിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. അടി കൊണ്ട് കരുവാളിച്ച മുഖം എനിക്ക് കാണാന്‍ കഴിഞ്ഞില്ല. വീട്ടിലേയ്ക്ക് തിരിച്ചു പോരാന്‍ പറഞ്ഞെങ്കിലും സമ്മതിക്കുന്നില്ല.. രണ്ടു പെണ്‍കുട്ടികളെയുംകൊണ്ട് പണയ പ്പെടുത്തിയ വീട്ടില്‍ വന്നു നില്‍ക്കാന്‍ ധൈര്യമില്ല അവള്‍ക്ക്.
എല്ലാം ശരിയാവും എന്ന് കരുതിയാണ് ആകെയുള്ള വീട് പണയം വച്ച് ഗള്‍ഫില്‍ വിട്ടത്. ഒരു കൊല്ലമായെങ്കിലും ഇതേവരെ സ്ഥിരമായി ഒരു ജോലിയും ശരിയായിട്ടില്ല.. ഇപ്പോള്‍ ഇന്റെ മോള്‍ ചിരിക്കാനും മറന്നിരിക്കുന്നു...
ഞാന്‍ രണ്ടു അറ്റാക്ക് കഴിഞ്ഞു നില്‍ക്യാണ്. ..എപ്പോഴാ പോവ്വാ ന്നറിയില്ല..ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു... എല്ലാം ഒന്ന് ഏറ്റു പറയാന്‍ ...ഈ വൃദ്ധനെ ശപിക്കരുതേ ...
കണ്ണീര്‍ തുള്ളികള്‍ വീണു കൈത്തണ്ട നനയുമ്പോള്‍
ദൂരെ .... പാറുക്കുട്ടിയുടെ കരുവാളിച്ച മുഖത്ത് നിന്നും പെയ്തിറങ്ങുന്ന കണ്ണീര്‍ മഴ അയാള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല......................



മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്

ജിന്ന്

ഗ്രാമത്തിന്റ്റെ പേര് 'മുണ്ടേരി' പണ്ട് വെള്ളക്കാര് 'മൌന്റ്റ് യേറിയ ' എന്ന് വിളിച്ചതില് നിന്നും ലോപിച്ചാണ് ഇന്നത്തെ പേരയിതീര്ന്നത്. നാട്ടിലെ എല്ലാ കാര്യങ്ങള്ക്കും ഒഴിച്ച് കൂടാന് പറ്റാത്ത ആള് നല്ല കാലമൊക്കെ 'ഉലകം ചുറ്റും വാലിഭാനായി' നാട് കറങ്ങുകയായിരുന്നു വയനാട്ടില് വച്ച് ആരോ 'മൂത്താപ്പ' എന്ന ചെല്ല പേരിട്ടു. അങ്ങനെ നാട്ടാര്ക് മൂതാപ്പയായി പേരുകേട്ട കുടുംബത്തിലെ അംഗമാണ് പ്രിയതമ നബീസു . മംഗല്മം കഴിഞ്ഞിട്ടും ഊരുചുറ്റല് തുടര്‍ന്നേ പോന്നു. ഇടക്ക് വാല് നക്ഷ്ത്രതെപ്പോലെ പ്രത്യക്ഷപ്പെടും. അതിന്റെ തെളിവിനായി നബീസൂനു ഒരു കൊച്ചിനെയും സമ്മാനിക്കും.
നാട് ചുറ്റല് കൊണ്ടൊരു ഗുണമുണ്ടായി - അല്ലറ ചില്ലറ മന്ദ്രവാദം, കന്നഡ കൊത്തല്, ചെന്തമിഴ് പേശല് , കുറച്ചു വൈദ്യം എന്നിവ സമ്പാദ്യമായി കിട്ടി.
ഇപ്പോള്, പ്രായമായപ്പോള്, ചെറിയൊരു മക്കാനിയി നടത്തി ജീവിക്കുന്നു

ഈ നാട്ടിലെ എല്ലാ വാര്ത്തകളും എത്തുന്നത് രണ്ടു സ്ഥലങ്ങളിലാണ് പള്ളിപറമ്പിന്റെ മൂലക്കലുള്ള പെണ്ണുങ്ങളുടെ കുളിക്കുല്ലമായ പാറക്കുഴിയും മൂതാപ്പന്റെ മക്കാനിയും. ഈ രണ്ടടി ങ്ങളി ല്നിന്നും വാര്ത്തകള്ക്ക് ആവശ്യത്തിലേറെ മസാല പുരട്ടി നാടൊട്ടുക്ക് പറത്തി വിടും

സുബഹി ബാങ്ക് വിളിക്കുന്ന മുന്പേ അടിപ്പിലെ ചായക്കുള്ള വെള്ളം വെട്ടി തിളക്കും.
അഞ്ചു വൃദ്ധന്മാര് മാത്രമുള്ള സുബഹി നമസ്കാരം കഴിഞ്ഞാല് എല്ലാവരും മക്കാനിയില് എത്തും.- കാറി തുപ്പലും ചുമയും കൂടിയുള്ള ബാന്ഡ് മേളത്തോടെ
അപ്പോഴായിരിക്കും പഞ്ച പാണ്ഡവരെ കാത്തു നില്കുന്നുണ്ടാവും റിട്ടയേര്ഡ് മിലിട്ടറി ഭാസ്കരേട്ടന്.- കീപിംഗ് ദി പങ്ക്ജ്വാളിടി ആസ് ഇന്‍ മിലിട്ടറി.
ഭാസ്കരേട്ടന് എപ്പോഴും പറയുന്നത് ചൈനക്കാരുടെ വെടിയുണ്ട തലയ്ക്കു മുകളിലൂടെ പോയപ്പോള് മുടി കരിഞ്ഞ മണം വന്നതാണ്. അത് പറയുമ്പോള് കഷണ്ടി ത്തല തടവും. ആരോ പറഞ്ഞിരുന്നു അങ്ങേര്ക് ചപ്പാത്തി ച്ചുടലാണ് എന്ന്.
മീന്കാരന് കോയാക്ക അത്യാവശ്യം തന്നെ പൊകി യാണ് ചെറുപ്പത്തില് ഉപ്പ്പാന്റെ 'റാണി' ബെല്‍ട്ടില് നിന്നും പൈസ കട്ടെടുത്ത് പട്ടണത്തില് പോയി 'മദര് ഇന്ത്യ ' കണ്ടതാണ് ജീവിതത്തില് കാണിച്ച ഏറ്റവും വലിയ സാഹസികത.
നടി നര്ഗീസിന്റെ അഭിനയം പുക്ഴ്ത്തുമ്പോള്..
" ദുനിയാ മേ ഹം ആയെ ഹെ തോ ജീനാഹി പടെഗാ.."
എന്ന് ഉറക്കെ മൂളും

ഭൂമിക്ക് കാറ്റടിക്കും പോലെ നടക്കുന്ന അയമു കാക്ക. ജന്മനായുള്ള കാലിന്റെ ചെറുപ്പം കാണിക്കാതിരിക്കാന് മുണ്ട് മടക്കിക്കുത്തില്ല. ആരെന്തു പറഞ്ഞാലും തര്‍കിക്കാന് ഒരു പഴുത് കാണും. ഒരു അഭിപ്രായവും പറയും. --അഭിപ്രായം അളിയന് എന്ന് നാട്ടാര് ഇട്ട ചെല്ല പേരാണ്.
അത്തര് വില്‍കുന്ന കുടുകുടു മോല്ലകാക് 'ലോകമേ തറവാട്'
" മുരിങ്ങാ കായിക് വന്ന
മൂപാരു കാണിച്ചു തന്ന
മൂച്ചി പിരാന്തിലന്നു
പെറ്റു ഞാനന്നൊന്നു " കോട മഞ്ഞു കുതിര്‍ന്ന തണുപ്പില് ഏലക്കയിട്ട സുലൈമാനി ഒരു കവിള് അകത്താക്കിയാല് കോയാക്ക വിരലുകള് മേശന്മേല് താളം കൊട്ടും. പിന്നെ ഹിന്ദി ഗാനം മാപ്പിള കെസ്സിന്റെ രൂപത്തില് പാടി തുടങ്ങും... അതോടെ ഓരോരുത്തരും തങ്ങളുടെ കഥകളുടെ ഭാന്ട കെട്ടുകള് അഴിക്കാന് തുടങ്ങും. .. അവയൊക്കെ ഒന്ന് കൂടി തേച്ചു മിനുക്കാന് .... മക്കാനിയുടെ ചുമരുകള്‍ക്കു പോലും അവയൊക്കെ മനപ്പാഠം ആണെങ്കിലും...
എന്ന മോല്ലാക്കാന്റെ ഹിറ്റ് പാട്ട് അറിയാത്തവര് ഇന്നാട്ടില് വിരളം!!!
കോട മഞ്ഞു കുതിര്‍ന്ന തണുപ്പില് ഏലക്കയിട്ട സുലൈമാനി ഒരു കവിള് അകത്താക്കിയാല് കോയാക്ക വിരലുകള് മേശന്മേല് താളം കൊട്ടും. പിന്നെ ഹിന്ദി ഗാനം മാപ്പിള കെസ്സിന്റെ രൂപത്തില് പാടി തുടങ്ങും... അതോടെ ഓരോരുത്തരും തങ്ങളുടെ കഥകളുടെ ഭാന്ട കെട്ടുകള് അഴിക്കാന് തുടങ്ങും. .. അവയൊക്കെ ഒന്ന് കൂടി തേച്ചു മിനുക്കാന് .... മക്കാനിയുടെ ചുമരുകള്‍ക്കു പോലും അവയൊക്കെ മനപ്പാഠം ആണെങ്കിലും...
ചായ മക്കാനിയുടെ കൂടെ മൂത്താപ്പ ഒരു സേവനം കൂടി നടത്തുന്നുണ്ട്. മാസത്തിലൊരു ദിവസം നാട്ടിലെ രോഗികളെ വയനാടന് കാട്ടിലെ ആദിവാസികളുടെ പച്ച മരുന്ന് സേവിക്കാന് കൊണ്ട് പോവും. പോയവര്‍ക്കൊക്കെ അസുഖം ഭേദപ്പെട്ടിട്ടുണ്ട് !!!
അയമുക്ക എല്ലാവര്ക്കും ഓരോ ബീഡി സമ്മാനിച്ചു.അടുപ്പില് നിന്നും വിറകു കൊള്ളിയെടുത്ത് ബീഡിക് തീ കൊളുത്തി...
ഒന്ന് ആഞ്ഞു വലിച്ചു . ചുണ്ടില് നിന്നും ബീടിയെടുത്തു തീ പിടിച്ചു എന്ന് ഉറപ്പു വരുത്തി
പിന്നെ നാല് ചുമ.... വില്ല് പോലെ വളഞ്ഞ അയമുകാന്റെ ശബ്ദം ഒരു ഫര്ലോന്ഗ് അപ്പുറം കേള്‍കാം. --വല്യ വീട്ടിലെ കാര് സ്റ്റാര്‍ട്ട് ആക്കുന്ന പോലെ പുകയും ഒച്ചയും ഒന്നിച്ചു.
" നീയിന്നലെ സുല്താനേം കൊണ്ട് വൈദ്യരുടെ അടുത്ത പോയിട്ട് എന്തായി? " മൊല്ലാക്ക വിഷയം എടുത്തിട്ടു.
അത് കേള്‍ക്കേണ്ട ഒരു ഖിസ്സന്നെ യാണ്. അവടം എതിയപ്പളല്ലേ ഇതിന്റെ പിന്നില് ഇത്രേം ബല്യ സംഗതി ഇന്ടെന്നറിയനത്.
മൂത്താപ്പ കഥ പറയാന് ആറന്ഭിച്ചു
അകത്തു നിന്നും വാതിലിന്റെ ഞരക്കം.. സൈലെന്റ് മെമ്പര് ആണ്. നബീസുംമാന്റെകണ്ണും കയ്യും അപ്പം ചുടുന്നതിലാനെങ്ങിലും കാത് ഇപ്പുറതാണ്. അപ്പം ചുടുന്നതില് അവര് ഒരു കലാകാരിയാണ്. നിറയെ സുഷിരങ്ങളുള്ള വെള്ളപ്പം മാനം നോക്കിയാല് കാണാം--മൂത്താപ്പാന്റെ പീടികയിലെ ഉള്ളിപ്പാട പോലുള്ള അപ്പം എന്നത് നാട്ടിലെ ഒരു ചൊല്ലാണ്.
മൂത്താപ്പ കഥ തുടരുകയാണ് ....
പത്തു മുപ്പതു കൊല്ലം മുന്‍പ് ഇബടം ഒരു പാറുക്കുട്ടി എന്ന ഒരു പെണ്ണും നൊസ്സുള്ള തള്ളേം ഉണ്ടായിനീം..
സുലൈമാനി ഒരു മുറുക് കൂടി അകത്താക്കി , കഥ പറയാന് ഊര്‍ജം സംഭരിച്ചു
ഓള് ദൂരെ ദിക്കീന്നു വന്നതാ. ഇങ്ങളൊക്കെ കണ്ടിട്ടിണ്ടാവും. ഒന്ന് കണ്ടാ മറക്കൂല...റബാണ്ണ് ..ഇന്റെ ആയുസ്സില് ഇത്രേം മോന്ജ്ജുള്ള ഒരുത്തിനെ കണ്ടിട്ടില്ല.. 'ഹൂറി' ആയീന്നീ ന്നാ ഇക്ക് തംസയം.
അടുക്കളയില് നിന്നും ചുമയും മുരളനക്കവും...ഒരു സ്ത്രീയെ പുകഴ്ത്തുന്നത് മറ്റൊരു സ്ത്രീക്ക് സഹിക്കില്ല.
മൂത്താപ്പ ശബ്ദം താഴ്ത്തി അല്പം കുനിഞ്ഞു നിന്ന് മന്ത്രിക്കുന്ന പോലെ പറയാന് തുടങ്ങി ...ശ്രോധാക്കള് തലകള് നീട്ടിക്കൊടുത്തു.
ഓളെ മൊഞ്ച് കാങ്ങാനായിട്ടാ കോലോത്തെ തമ്പ്രാന് പാടത്തെ പണി കാങ്ങാന് വന്നീന്യേതു...
ഒരു വെള്ളിയാഴ്ച ദിവസം നട്ടുച്ചയ്ക്ക് ഈ പെങ്കുട്ടി പാരക്കുഴീല് ഒറ്റയ്ക്ക് കുളിക്കേനീം...ചെമ്പരത്തി പൂവും എലേം കൂട്ടി അരച്ച താളി കരക്ക് ചിരട്ടെലും..
വെള്ളതുന്ന്യോണ്ട് കച്ച കെട്ടി ഒന്ന് മുങ്ങി. .. താളി എടുക്കാന് കരയത്ത് കയറി.. അപ്പള കണ്ടത്
വല്യ ഒരു എട്ടടി മൂര്‍ഖന് പത്തീം വിടര്‍ത്തി ഓളെ മേആനീക് തന്നെ തുറിച്ചു നോക്കി നിക്കണത്!!!!
മൂത്താപ്പ കഥകളി നടനെ പ്പോലെ കണ്ണുരുട്ടി കാണിച്ചു
" ദാ...ഇങ്ങനെ "
ഒരു പെണ്ണിന്റെ നെലോളി കേട്ടാണ് പാട വരമ്പിലൂടെ പോണ സുല്‍ത്താന് പാറ ക്കുഴീന്റെ അടുത്തക്കു പാഞ്ഞു വന്നത് .
എന്താണാ കാഴ്ച !!!!
നനഞ്ഞൊട്ടിയ പാറുക്കുട്ടി ഉടുവട ഇല്ലാത്ത പരുവത്തില്...
മുമ്പില് ഓളെ പൂ മേനീം നോക്കി പാമ്പും...
മൂത്താപ്പ മുട്ടിന് കയ്യും പടവും പാമ്പിന് രൂപത്തിലാക്കി ...
അതൊന്നു ആടി കാണിച്ചപ്പോള് എല്ലാവരും തല പുറകോട്ട് എടുത്തു. ..ഒരു പാമ്പിനെ കണ്ട പോലെ.
ബീഡിയുടെയും ചായയുടെയും കാര്യങ്ങള് എല്ലാവരും മറന്നിരിക്കുന്നു. പല്ലില്ലാത്ത ഗുഹ പോലുള്ള വായകള് എല്ലാം തുറന്നിരിക്കുകയാണ്. .. തള്ളനെം മോന്തിക്ക് പാത്തും പതുങ്ങീം വരുന്ന ആളീം വെട്ടി നുറിക്കിയോനല്ലേ ...ഒനിക്ക് എന്ത് പേടി?
കജ്ജില് കിട്ടിയ വടി എടുത്ത് ആങ്ങി ഓംഗി അടിച്ചു..
കൊറേ അടിച്ചിട്ടാണ് പാമ്പ് ചത്തത്.. ഓന് ചൂടോടെ അതിന്റെ പത്തി വെട്ടി പോരെന്റെ ചോരിന്മേല് ഒട്ടിച്ചു. ..
അത്രേം തണ്ടും തടീം ഉള്ള ഓന് കൊയങ്ങി പോയീന്നു...
പിന്നെ ഉള്ള അന്തിക്ക് പാമ്പ് പാറുക്കുട്ടിന്റെ ഒരക്കം കെടുത്തി ..നൂലും മന്ത്രോം കൊണ്ടൊന്നും പെണ്ണിന് കൊറവ് ഉണ്ടായില്ല.

പെണ്ണിന് പേടിക്ക് കെടക്കാന് പോയ സുല്‍ത്താന് കുടീല് പൊറുക്കാനും തൊടങ്ങി...
ആരാണ്ട് തെകഞ്ഞില്ല ..പാറുക്കുട്ടിക്കു വസൂരി വന്നു. ചീഞ്ഞു അളിഞ്ഞ ഓളെ വായന്റെ എലയിലാ കിടതീനിയത്....
ഓളെ മോഹിചോലാരും അങ്ങട്ട് തിരിഞ്ഞു നോക്കിയില്ല ... ഇതാ മനുസംമാരെ കാര്യം. ...
എന്തൊക്കെ പറഞ്ഞാലും ഓന് നല്ലോന... .ഓളെ അങ്ങനെ കേടന്നപ്പോലും നോക്കീലോ ..
ചത്തപ്പോള് ഓളെ കുയീന്റെ മോളില് ഒരു പാലമരം
നട്ടു... കാട് മൂടി ക്കെടക്കണ ആ സ്ഥലം പാമ്പുകളുടെ ഒരു കന്നി മാസമാണ്... എല്ലാ പതിനാലാം രാവിനും പാറുക്കുട്ടി പാലപ്പൂ പൊറുക്കാന് വരും...ഇന്നാട്ടിലെ കൊറേ ആള്‍ക്കാര് അവളെ കണ്ടിട്ടും ഉണ്ടല്ലോ ...
ചൊറി മാറാത്തത് പാമ്പിന്റെ ശാപാന്നു ആദിവാസി മൂപ്പന് പറഞ്ഞത്.
വയനാട്ടില് കെടക്കണ വൈദ്യര് എങ്ങനെ ഇത് അറിഞ്ഞൂന്നാ ന്റെ പുതുമ!!!
" അത് ശരിയാ, ശവ പറമ്പിലെ സര്‍പ്പത്തെ കൊല്ലാന് പാടില്ലാത്രേ .. ചെലപ്പോള് ആത്മാക്കള് ആയിരിക്കും
ഇത് അതോല്ലാന്നു ..ജിന്ന ജിന്ന്.
"ജിന്നുകള് പാമ്പിന്റെ ശേലിലാ വര്വാ. അതീറ്റങ്ങളെ കൊല്ലരുത്. സലാം പറഞ്ഞ് ഒഴിഞ്ഞു പോവാന് പറഞ്ഞാല് മതി" കുടുകുടു മോല്ലാക്കന്റെ വിശ്വാസം പുറത്തു വന്നു.
"ജിന്ന്വാക്കും വികാരോം വിജാരോം ഉണ്ടാവണ്ടിരിക്കോ?
ഒഅലെ പൂമേനി കണ്ടിട്ട് മോഹിക്കാത്തൊരു ആരാ ഇല്ലാത്തത് ഇന്നട്ടില് ... പിന്നല്ലേ ജിന്ന് . അടുത്താഴ്ച ഒന്ന് കൂടി പോണം."
മൂത്താപ്പ കഥ പറഞ്ഞ് നിര്‍ത്തി..
ഓരോരുത്തരും അടക്കിപ്പിടിച്ച ശ്വാസം വിടുമ്പോള് ഏറെ നേരം നിശബ്ദമായ അപ്പച്ചട്ടിയില് നിന്നൊരു 'ചീ..' ശബ്ദം.....
NB : മലപ്പുറം ജില്ല,നിലമ്പൂര്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്